ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി 4 ന് ശേഷം പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി; ഷെയിം ഷെയിം വിളിച്ച് പ്രതിഷേധിച്ച് അഭിഭാഷകര്‍

ഫെബ്രുവരി നാലിന് ശേഷമേ ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി.

ന്യൂഡല്‍ഹി: ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍ രംഗത്തെത്തി. ഹര്‍ജികള്‍ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ആ ആവശ്യം നിരാകരിച്ചു.

ഫെബ്രുവരി നാലിന് ശേഷമേ ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനെതിരെയാണ് പ്രതിഷേധവുമായി അഭിഭാഷകര്‍ രംഗത്തെത്തി. ഷെയിം ഷെയിം എന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. വിഷയത്തില്‍ ഡല്‍ഹി പോലീസിനും കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഇടക്കാല സംരക്ഷണം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടിക്കെതിരെയാണ് ഹര്‍ജികള്‍ കോടതിയിലെത്തിയത്.

Exit mobile version