ഞാനൊരു ഇന്ത്യനാണ്: പന്തെറിയുമ്പോള്‍ മുസ്ലിമാണെന്ന് ചിന്തിച്ചിട്ടില്ല; ഇര്‍ഫാന്‍ പഠാന്‍

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഇര്‍ഫാന്‍ പഠാന്‍. ഇത് തന്റെ രാജ്യമാണെന്നും, ഇവിടെ ഉച്ചത്തില്‍ സംസാരിക്കാനും പ്രതിഷേധിക്കാനും ആരുടെയും അനുമതി വേണ്ടെന്നും പഠാന്‍ പറയുന്നു.

ഒരിക്കല്‍ പാകിസ്താനില്‍ കളിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം തുറന്നു പറഞ്ഞുകൊണ്ടാണ് ഇര്‍ഫാന്‍ നിലപാട് വ്യക്തമാക്കിയത്.

‘മത്സരത്തിന്റെ ഇടവേളയില്‍ ഒരു പെണ്‍കുട്ടി എന്നോട് ചോദിച്ചത് മുസ്ലിം ആയിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു എന്നാണ്. ഞാനൊരു ഇന്ത്യനാണ് എന്റെ രാജ്യത്ത് ജീവിക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. പന്തെറിയുമ്പോള്‍ ഞാന്‍ മുസ്ലിമാണെന്ന് ചിന്തിച്ചിട്ടില്ലെന്നും പറഞ്ഞു.

പാകിസ്താനില്‍ ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ എന്റെ സ്വന്തം രാജ്യത്തും അതിന് സാധിക്കണം’, ഇര്‍ഫാന്‍ പറയുന്നു.

സമാധാനപരമായ പ്രതിഷേധങ്ങള്‍ ജനാധിപത്യ രാജ്യത്തിന്റെ അവകാശമാണ്. ജാമിഅ മില്ലിയയിലെ കുട്ടികള്‍ നമ്മുടേതല്ലേ? ഐഐഎമ്മിലെ കുട്ടികള്‍ നമ്മുടേതല്ലേ? നോര്‍ത്ത് ഈസ്റ്റിലെ കുട്ടികള്‍ നമ്മുടേതല്ലേ? കാശ്മീരിലെയും ഗുജറാത്തിലെയും കുട്ടികള്‍ നമ്മുടേതല്ലേ? എല്ലാവരും ഇന്ത്യയുടെ മക്കള്‍ തന്നെയാണെന്നും പഠാന്‍ പറഞ്ഞു.

നേരത്തെ, ജാമിഅ മില്ലിയയിലെ കുട്ടികളെ ഓര്‍ത്താണ് തനിയ്ക്ക് ആശങ്കയെന്നും പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Exit mobile version