ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ പിടിയില്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികള്‍ ശ്രമിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേല്‍, മായാറാം, ആനന്ദ് പട്ടേല്‍ എന്നിവരാണ് പിടിയിലായത്. നാല് പേര്‍ക്കും 19 നും 20 നുമിടയിലാണ് പ്രായം. കൂട്ടബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

രാജ്നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം. ഇന്നലെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. അമ്മാവന്റെ വീട്ടില്‍ നിന്നും മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ മധ്യപ്രദേശില്‍ നിന്നും രാജ്‌നന്ദ്ഗാവില്‍ നിന്നുമായാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകലിനും കൂട്ടബലാത്സംഗത്തിനും പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version