മരണത്തിലും യുവാവ് പുതുജീവനേകിയത് ഏഴുപേര്‍ക്ക്; മസ്തിഷ്‌ക മരണം സംഭവിച്ച 22കാരന്റെ കൈകളും ഹൃദയവും കരളും ഉള്‍പ്പടെയുള്ള അവയവങ്ങള്‍ ദാനം ചെയ്തു

സ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ കൈകളും ആന്തരികാവയവങ്ങളും ദാനം ചെയ്തു.

ബംഗളൂരു: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ കൈകളും ആന്തരികാവയവങ്ങളും ദാനം ചെയ്തു. കര്‍ണ്ണാടക സ്വദേശിയായ 22കാരന്റെ അവയവങ്ങളാണ് പുതുച്ചേരി സ്വദേശിക്ക് ദാനം ചെയ്തത്. ഒരു ഫാക്ടറിയിലെ ക്രഷര്‍ യൂണിറ്റില്‍ കുടുങ്ങി രണ്ട് കൈകളും നഷ്ടപ്പെട്ട യുവാവിനാണ് കൈകള്‍ നല്‍കുക. ദാതാവില്‍ നിന്ന് നീക്കം ചെയ്ത കൈകള്‍ രാസലായനില്‍ സൂക്ഷിച്ച് പുതുച്ചേരിയിലെ ജിപ്മെര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെയാണ് കൈകള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടക്കുന്നത്.

കൈകള്‍ ദാനം ചെയ്ത യുവാവ് ബീഹാര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി ബംഗളുരുവിലാണ് ഇവര്‍ കുടുംബസമേതം താമസിക്കുന്നത്. സ്വകാര്യ ടെലികോം കമ്പനിയില്‍ ജീവനക്കാരനായ യുവാവ് ഒരു റീട്ടെയ്ല്‍ ഷോപ്പില്‍ നിന്ന് കളക്ഷന്‍ എടുക്കാന്‍ പോകവെ നവംബര്‍ 15നാണ് അപകടമുണ്ടായത്. കര്‍ണാകടയിലെ അനെക്കലിലേക്ക് പോകവെയാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. മസ്തിഷ്‌കത്തിനും സുഷുമ്നാ നാഡിക്കും ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം അനെക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

16ന് നാരായണ ഹെല്‍ത്തി സിറ്റിയിലേക്ക് യുവാവിനെ മാറ്റി. എന്നാല്‍ 18ഓടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ കൈകളും മറ്റ് ആന്തരികാവയവങ്ങളും ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം അറിയിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്ത കൈകള്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വൈകുന്നേരം 4.15ഓടെ പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്മെര്‍) എത്തിച്ചു.

കൈകള്‍ക്ക് പുറമെ യുവാവിന്റെ ഹൃദയവും ഹൃദയ വാല്‍വുകളും കിഡ്നിയും കരളും കണ്ണുകളും ദാനം ചെയ്തു. ഇതോടെ ഏഴ് പേരുടെ ജീവന്‍ രഷിച്ചാണ് യുവാവ് ലോകത്ത് നിന്ന യാത്ര പറഞ്ഞത്. ഹൃദയം മധ്യപ്രദേശുകാരിയായ 18കാരിക്ക് നല്‍കി. കരള്‍ ബംഗളുരു സ്വദേശിനിയായ 67കാരന് നല്‍കി. കിഡ്‌നികള്‍ മൈസൂരിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കര്‍ണാടകയില്‍ ഇത് ആദ്യമായാണ് മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ കൈകള്‍ ദാനം ചെയ്യുന്നത്. കര്‍ണാടകയില്‍ ആവശ്യക്കാരില്ലാത്തതിനാലാണ് കൈകള്‍ പുതുച്ചേരി സ്വദേശിക്ക് നല്‍കിയത്.

ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച യുവാവ്. ഇയാളുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവ് കൂലിപ്പണിക്കാരിയും.

Exit mobile version