ഫാത്തിമാ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് ഹൈക്കോടതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോഴത്തെ പ്രത്യേക അന്വേഷണ സംഘത്തില്‍ സിബിഐയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള രണ്ട് ഉദ്യോഗസ്ഥരുണ്ട്. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണ്. അതിനാല്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കേസ് പരിഗണിക്കവേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍എസ്‌യുവാണ് കോടതിയെ സമീപിച്ചിരുന്നത്.

Exit mobile version