സ്വന്തം മകളെ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റ പിതാവ് പിടിയില്‍

സ്വന്തം മകളെ പിതാവ് ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു. 13 വയസ്സുമാത്രം പ്രായമുള്ള മകളെയാണ് പിതാവ് ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റത്. രാജസ്ഥാനിലാണ് സംഭവം.

ജയ്പൂര്‍: സ്വന്തം മകളെ പിതാവ് ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു. 13 വയസ്സുമാത്രം പ്രായമുള്ള മകളെയാണ് പിതാവ് ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റത്. രാജസ്ഥാനിലാണ് സംഭവം.

ജൂണിലാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. സംഭവത്തെ തുടര്‍ന്ന് ജൂലായിയില്‍ പിതാവിനെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ഹൈദരാബാദില്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയെ ഹൈദരാബാദില്‍ നിന്നും കണ്ടെത്തി.

രണ്ട് പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ അമ്മയ്ക്ക് കൈമാറി. കുട്ടിയെ നവംബര്‍ 15 ന് ഹൈക്കോടതിയില്‍ ഹാജരാക്കും.

അതേസമയം, പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്നും പോലീസ് അറിയിച്ചു. ജൂണ്‍ 30 നാണ് കുട്ടിയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതായി പിതാവ് അയാളുടെ സഹോദരനെ അറിയിച്ചിരുന്നു. പിന്നീട് ഇവരെ കാണാന്‍ മകളുമായി പോയ പിതാവ് തിരിച്ചുവന്നത് ഒറ്റയ്ക്കാണ്.

മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളെ അമ്മയുടെ സഹോദരന്റെ വീട്ടിലാക്കിയെന്ന് കള്ളം പറയുകയും ചെയ്തു. പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ മകളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പിതാവ് മറുപടി നല്‍കിയത്.

ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തയിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും കുട്ടിയെ കൈമാറിയ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പോലീസിന് പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുടെ അമ്മാവന്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. ഈ കേസ് ഇനി പരിഗണിക്കുന്നത് നവംബര്‍ 15നാണ്.

Exit mobile version