ബംഗളൂരു: കർണാടക മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് 6.30നാണ് അപ്പോളോ ആശുപത്രിയിൽ ശിവകുമാർ എത്തിയത്.
നടുവേദനയും കടുത്ത ക്ഷീണവുമാണ് ശിവകുമാറിനെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. ശിവകുമാറിനെ പരിശോധിച്ച ഡോക്ടർമാർ അഡ്മിറ്റാവാൻ നിർദേശിക്കുകയായിരുന്നു. ഡൽഹിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ ശിവകുമാറിനെ നെഞ്ച് വേദനയെ തുടർന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കർണാടക രാജ്യോത്സവ പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് ശിവകുമാർ അപ്പോളോ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിയത്. തൈറോയിഡ്, ഹൈപ്പർ ടെൻഷൻ എന്നീ രോഗങ്ങളും ശിവകുമാറിനുണ്ട്.