ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരനെ കൊലപ്പെടുത്തി; 28 കാരന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ അജ്മീറില്‍ കഴിഞ്ഞദിവസമാണ് സംഭവം

അജ്മീര്‍: രാജസ്ഥാനില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. രാജസ്ഥാനിലെ അജ്മീറില്‍ കഴിഞ്ഞദിവസമാണ് സംഭവം. അജ്മീറില്‍ ജഗ്‌പോര സ്വദേശിയായ ഭിന്നശേഷിക്കാരനായ ദൗ സിങ് ആണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദില്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനിടെ ദൗ സിങിന് രണ്ട് കൈയ്യും നഷ്ടപ്പെട്ടിരുന്നു.

ഇയാളുടെ പേരിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനിയായി ഇയാളുടെ ഇളയ സഹോദരന്‍ 28കാരനായ വസീറായിരുന്നു. ഇയാള്‍ കുടുംഹത്തോട് പിണങ്ങി മറ്റൊരിടിത്താണ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വസീര്‍ വീട്ടിലെത്തി മാതാപിതാക്കളുടെ അടുത്ത് തര്‍ക്കിച്ചിരുന്നു. അതേസമയം വീട്ടില്‍ ഉണ്ടായിരുന്ന സഹോദരന്‍ ദൗ സിങ് വീട്ടില്‍ നിന്ന് ഇറങ്ങി പോയി.

തുടര്‍ന്ന് ഇയാളുടെ പുറകെ പോയ വസീര്‍ ദൗ സിങിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പണിത്തീരാത്ത കൊട്ടിടത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ശേഷം ഇയാള്‍ സ്വന്തം ഗ്രാമത്തിലെക്ക് മുങ്ങി.

വസീര്‍ കുടുംബത്തോട് പിണങ്ങി വീട്ട് വിട്ട് പോയതിനെ തുടര്‍ന്ന് ദൗ സിങ് ഇന്‍ഷുറന്‍സ് പോളിസി നോമിനി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് ഭയത്തിലും പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് സഹോദരനെ വക വരുത്തിയത്. പ്രതിയിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Exit mobile version