വഴിമധ്യേ ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്നു; ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ചു, വഴിയില്‍ കിടന്നത് 45 മിനിറ്റോളം

ഇതിനിടെ ചിത്തരഞ്ജന്‍ മുണ്ഡെയുടെ ഭാര്യ തുള്‍സി മുണ്ഡ മരണപ്പെടുകയായിരുന്നു.

Ambulance blast | Bignewslive

ഭുവനേശ്വര്‍: ആംബുലന്‍സിന്റെ ഇന്ധനം വഴിമധ്യേ തീര്‍ന്നതിനെ തുടര്‍ന്ന് കൃത്യമായ ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ചു. ഏകദേശം 45 മിനിറ്റോളമാണ് ആംബുലന്‍സ് വഴിയില്‍ കിടന്നത്. ഇതിനിടെ ചിത്തരഞ്ജന്‍ മുണ്ഡെയുടെ ഭാര്യ തുള്‍സി മുണ്ഡ മരണപ്പെടുകയായിരുന്നു.

ഒഡീഷയിലെ ബരിപടയിലാണ് ദാരുണമായ സംഭവം നടന്നത്. പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ഇവരെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക്‌ മാറ്റാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് ഇവരെ പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ് ഇന്ധനം തീര്‍ന്ന് ആംബുലന്‍സ് വഴിയില്‍ കിടന്നത്. ശേഷം മറ്റൊരു ആംബുന്‍സ് എത്തിച്ചാണ് ആശുപത്രിയില്‍ ഇവരെ എത്തിച്ചത്. അപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു.

Exit mobile version