ഭര്‍ത്താവുമായി വഴക്കിട്ടു; അമ്മ പിഞ്ചുകുഞ്ഞുങ്ങളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി, നാടിനെ നടുക്കിയ സംഭവം പുറം ലോകമറിയുന്നതിങ്ങനെ

20 ആഴ്ച പ്രായമുള്ള ഇരട്ടകുട്ടികളെയാണ് മാതാവ് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ശേഷം കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു

ലഖ്‌നൗ: യുപിയില്‍ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മാതാവ് ഇരട്ടകുട്ടികളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തി. പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 20 ആഴ്ച പ്രായമുള്ള ഇരട്ടകുട്ടികളെയാണ് മാതാവ് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ശേഷം കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ മാതാവ് മസ്മയെയും പിതാവ് വസീമിനെയും പോലീസ് വിശദമായ ചോദ്യം ചെയ്യലിലാണ് മാതാവിന്റെ കണ്ണില്ലാത്ത ക്രൂരത പുറം ലോകം അറിയുന്നത്. നസ്മയും വസീമും തമ്മില്‍ കുട്ടികളുടെ പേരും ചൊല്ലി വഴക്കിടുന്നത് പതിവായിരുന്നു. വസീമിന് ജോലി ഇല്ലാത്തതിനാല്‍ മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്നതായിരുന്നു ഇരുവരും തമ്മിലുള്ള വഴക്കിന് പിന്നിലെ കാരണമായി പറയുന്നത്.

ജോലി അന്വേഷിച്ചെങ്കിലും കിട്ടത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വഴക്ക് തുടര്‍ന്നു. ശേഷം തര്‍ക്കത്തിനിടെ പ്രകോപിതയായ നസ്മ കുട്ടികളെ ഗ്രാമത്തിലുള്ള കുളത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നെുന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞുങ്ങള്‍ മരിച്ചെന്ന് ഉറപ്പായതോടെ നാട്ടുകാരോട് കുട്ടികളെ കാണാനില്ലെന്ന് പറയുകയും തുടര്‍ന്ന് വസീമിനോടൊപ്പം സിഖേര പോലീസ് സേ്റ്റഷനിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് മാതാപിതാക്കളെ വിശദമായ നടത്തിയ ചോദ്യം ചെയ്യലിലാണ് അരുംകൊലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പ്രമുഖ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍്ന്ന പോലീസ്‌നടത്തിയ അന്വേഷണത്തില്‍ കുളത്തില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Exit mobile version