എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കും; വിലക്ക് നീക്കി എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന തീരുമാനം തല്‍ക്കാലം മരവിപ്പിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലാണ് ഇന്ധനം നല്‍കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് 22നാണ് രാജ്യത്തെ പ്രമുഖ വിമാന സേവന ദാതാവായ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക്
ഇന്ധനം നല്‍കേണ്ടെന്ന നിലപാട് എണ്ണക്കമ്പനികള്‍ എടുത്തത്. ഇത് എയര്‍ ഇന്ത്യക്ക് വന്‍ തിരിച്ചടിയായിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്ത സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ തീരുമാനം മരവിപ്പിച്ചത്.

4500 കോടി രൂപയാണ് എയര്‍ ഇന്ത്യ എണ്ണക്കമ്പനികള്‍ക്ക് കൊടുക്കാനുള്ളത്. കുടിശ്ശികയിലേക്ക് പ്രതിമാസം 100 കോടി രൂപ വീതം നല്‍കാമെന്ന് ധാരണയായതോടെയാണ് വിലക്ക് നീക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.

Exit mobile version