പ്രധാനമന്ത്രി റാഫേല്‍ കരാറില്‍ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെ; നരേന്ദ്രമോഡിയെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷണ്‍

ഇന്ത്യന്‍ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി റാഫേല്‍ കരാറില്‍ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍. ഇന്ത്യന്‍ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഫ്രഞ്ച് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയില്ലെന്നും ഭൂഷണ്‍ വാദമുയര്‍ത്തി. 126 വിമാനങ്ങള്‍ എന്നത് 36 വിമാനങ്ങള്‍ എന്നാക്കിയത് ഒരു മാനദണ്ഡവും പാലിക്കാതെയാണ്. ആരാണ് ഈ തീരുമാനം എടുത്തത് അപ്പോഴാണെന്ന് വ്യക്തമല്ലെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. വ്യോമസേന പോലും അറിയാതെ പ്രധാനമന്ത്രിക്ക് എങ്ങനെ ഈ തീരുമാനം എടുക്കാനാകുമെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ തന്നെ ഇടപാടില്‍ വലിയ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നു.

റാഫേല്‍ ഇടപാടില്‍ ക്രമക്കേട് വ്യക്തമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. പഴയ കരാര്‍ റദ്ദാക്കാതെയാണ് യുദ്ധവിമാനം വാങ്ങാനുള്ള പുതിയ കരാര്‍ ഉണ്ടാക്കിയത്. ഹര്‍ജിക്കാരനായ സഞ്ജയ് സിംഗിന്റെ അഭിഭാഷകന്‍ കേസ് അഞ്ചംഗ ബെഞ്ച് കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വാദിച്ചു.

കരാര്‍ വിവരങ്ങള്‍ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലിന് മുമ്പിലേക്ക് എത്തുന്നതിന് മുമ്പേ പ്രധാനമന്ത്രി കരാര്‍ പ്രഖ്യാപിച്ചുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് എഴുതി തയ്യാറാക്കിയ മറുപടിയാണ് പ്രശാന്ത് ഭൂഷണ്‍ കോടിതിക്ക് നല്കിയത്. ഹര്‍ജികകാരനായ എംഎല്‍ ശര്‍മ്മ റാഫേല്‍ ഇടപാട് അഞ്ച് അംഗ ബഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.

റാഫേല്‍ കരാറിനെ കുറിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കോടതി പരിശോധിച്ച് വരികയാണ്. എന്നാല്‍ ചില കരാറുകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടിവരുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇതുവരെ ഇതില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരുകയാണ്.

Exit mobile version