മോഡിയുടെ സത്യപ്രതിജ്ഞ ജൂണ്‍ 30ന്; ഇത്തവണ ധനമന്ത്രി അമിത് ഷാ; ആഭ്യന്തര വകുപ്പ് രാജ്‌നാഥ് സിങ്ങിനു തന്നെ

ആരോഗ്യ സ്ഥിതി മോശമായിതിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ഒഴിവാക്കി ധനവകുപ്പ് അമിത് ഷായ്ക്കു നല്‍കും

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ജൂണ്‍ 30 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മോഡിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. അരുണ്‍ ജെയ്റ്റിലിയെ ഒഴിവാക്കി അമിത് ഷാ ധനമന്ത്രിയാവുമെന്നും സൂചനകളുണ്ട്.

ഇത്തവണ മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടാവുമെന്ന് പാര്‍ട്ടി വൃത്തങ്ങളാണ് സൂചന നല്‍കുന്നത്. ആരോഗ്യ സ്ഥിതി മോശമായിതിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ഒഴിവാക്കി ധനവകുപ്പ് അമിത് ഷായ്ക്കു നല്‍കും. കൂടാതെ നിയമ മന്ത്രിയായി പുതിയ ഒരാളെ കൊണ്ടുവരുന്നതിനോടാണ് നരേന്ദ്ര മോഡിക്കും താത്പര്യം.

എന്നാല്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുമെങ്കിലും ബിജെപി അധ്യക്ഷപദവിയില്‍ തുടരാന്‍ താത്പര്യമുണ്ടെന്നു തന്നെയാണ് അമിത് ഷാ അറിയിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായി രാജ്‌നാഥ് സിങ് തന്നെ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വകുപ്പ് രാജ്‌നാഥ് സിങ്ങിനു തന്നെയായിരിക്കും. സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാവില്ലെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

വീണ്ടും അധികാരത്തിലേറുന്നതിന് മുമ്പ് ചൊവ്വാഴ്ച മോഡി തന്റെ സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശിക്കും. ഇവിടെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തും. മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിയെ ഇന്നു രാവിലെ മോഡിയും അമിത് ഷായും കണ്ടു. മുരളീ മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള നേതാക്കളെയും ഇവര്‍ സന്ദര്‍ശിക്കും.

Exit mobile version