പണമില്ലാത്തതിനാല്‍ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം

മലപ്പുറം: കര്‍ണാടക ബിദാര്‍ സ്വദേശിനി ചന്ദ്രകലയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവത്തില്‍ വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍. മലപ്പുറം ജില്ലാ കളക്ടറോടും മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടുമാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ വിശദീകരണം തേടിയിരിക്കുന്നത്. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം.

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ചന്ദ്രകലയുടെ മൃതദേഹം ബന്ധുക്കള്‍ കാറിന്റെ ഡിക്കിയില്‍ കയറ്റിയാണ് സ്വദേശത്തേക്ക് കൊണ്ടു പോയത്. സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മെഡിക്കല്‍ സൂപ്രണ്ടിനെ കണ്ടെങ്കിലും സഹായമുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം സൗജന്യ ആംബുലന്‍സ് സേവനം അവര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും മൃതദേഹം കാറില്‍ കൊണ്ടു പോകണമെന്ന് ബന്ധുക്കള്‍ തന്നെ വാശി പിടിക്കുകയായിരുന്നുവെന്നുമാണ് മെഡിക്കല്‍ സുപ്രണ്ട് പറയുന്നത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Exit mobile version