ബന്ധുവീട്ടിൽ നിന്നും സാധനം വാങ്ങാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു; മൃതദേഹ ഭാഗങ്ങൾ ട്രെയിനിൽ കുരുങ്ങിയ നിലയിൽ; ദാരുണം

തിരൂർ: മലപ്പുറം തിരൂരിനടുത്ത് വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), മകൾ അജ്വ മർവ (10) എന്നിവരാണ് ദാരുണമായി അപകടത്തിൽ മരിച്ചത്.

ബന്ധുവീട്ടിൽ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോയാതായിരുന്നു അസീസ്. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടിയതാകാമെന്നാണ് നിഗമനം. താനൂർ-തിരൂർ റെയിൽവേ സ്റ്റേഷനകൾക്കിടയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇരുവരേയും ഇടിച്ചിട്ടത്. അസീസിന്റെ മൃതദേഹ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.

Also Read-നഴ്‌സിങ് പഠിക്കാൻ ബംഗളൂരുവിൽ പോകരുതെന്ന് പറഞ്ഞ് കുരുക്കിട്ട് കെട്ടിത്തൂങ്ങി; ഭയന്നോടിയ താൻ കുറ്റിക്കാട്ടിൽ വീണ് ബോധരഹിതയായി; കുമരകത്തെ പെൺകുട്ടി

മർവയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version