‘പ്രിയ ദ്വീപ് വാസികളെ, പടച്ചവനാണെ സത്യം, മോഡി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം’; എപി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ലക്ഷദീപ് അഡ്മിനിസ്‌ട്രേഷനേയും കേന്ദ്ര സര്‍ക്കാറിനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നുവെന്ന് എപി അബ്ദുള്ളക്കുട്ടി. ആദ്യമായി ട്യൂണ ഫിഷ് അഗത്തി എയര്‍പോര്‍ട്ടില്‍ നിന്ന് ബാഗ്ലൂരു വഴി ജാപ്പാനിലേക്ക് എക്‌സ്‌പോര്‍ട്ട് തുടങ്ങിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു എപി അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞത്.

ലോകത്തിലെ അപൂര്‍വ്വം ഓര്‍ഗാനിക്ക് ടെറിറ്ററിയാണ് ലക്ഷദീപ് അക്വാറ്റിക്ക് മേഖല അവിടെ യാതൊരു പൊലൂഷ്‌നുംമില്ലാത്ത ദ്വീപാണ് ഇവിടുത്തെ ട്യൂണക്ക് വേണ്ടി ജപ്പാനും, യൂറോപ്പും എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

”ഇവിടെയാണ് മോദിടച്ചുള്ള വികസന രാഷ്ട്രീയത്തിന്റെ പ്രസക്തി. കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ മെഗാ ലക്ഷ് ദ്വീപ് ട്യൂണ എക്‌സ്‌പോര്‍ട്ടേസ് & സ്റ്റെയ്ക്ക് ഹോള്‍ഡേര്‍ഡ് മീറ്റ് സംഘടിപ്പിച്ചു. അതില്‍ 50 എക്‌സ്‌പോര്‍ട്ട് കമ്പനി പങ്കെടുത്തു. അതില്‍ ബാഗ്ലൂര്‍ ബെയ്‌സ്ഡ് കമ്പനിയെ തിരഞ്ഞെടുത്തു. 73 വര്‍ഷം പിറകിലായ ലക്ഷദ്വീപിലെ മത്സ്യ ബന്ധനത്തെ മോഡി സര്‍ക്കാര്‍ നിശബ്ദമായി ആധുനിക വല്‍കരിക്കയായിരുന്നു. ഇത് ഒരു ചരിത്രമാണ്.”- എന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലക്ഷദീപില്‍ നിന്ന് ഒരു സന്തേഷ വാര്‍ത്തയുണ്ട്.

ആദ്യമായി ട്യൂണ ഫിഷ് അഗത്തി എയര്‍പോര്‍ട്ടില്‍ നിന്ന് ബാഗ്ലൂരു വഴി ജാപ്പാനിലേക്ക് എക്‌സ്‌പോര്‍ട്ട് തുടങ്ങി. ആദ്യ കണ്‍സെയ്ന്‍മന്റ് 5 മെട്രിക്ക് ടണ്‍ എയര്‍ ഇന്ത്യ ഗാര്‍ഗോ വിമാനം വഴി അഗത്തിയില്‍ നിന്ന് പുറപ്പെട്ടത് ഇന്നലെ ജൂണ്‍ 5 ന് ആണ്. ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ തുടങ്ങിയത് അടിപൊളിയായി.

കാരണം ലോകത്തിലെ അപൂര്‍വ്വം ഓര്‍ഗാനിക്ക് ടെറിറ്ററിയാണ് ലക്ഷദീപ് അക്വാറ്റിക്ക് മേഖല അവിടെ യാതൊരു പൊലൂഷ്‌നുംമില്ലാത്ത ദ്വീപാണ് ഇവിടുത്തെ ട്യൂണക്ക് വേണ്ടി ജപ്പാനും, യൂറോപ്പും എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നു.

ഇവിടെയാണ് മോദിടച്ചുള്ള വികസന രാഷ്ട്രീയത്തിന്റെ പ്രസക്തി. കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ മെഗാ ലക്ഷ് ദ്വീപ് ട്യൂണ എക്‌സ്‌പോര്‍ട്ടേസ് & സ്റ്റെയ്ക്ക് ഹോള്‍ഡേര്‍ഡ് മീറ്റ് സംഘടിപ്പിച്ചു. അതില്‍ 50 എക്‌സ്‌പോര്‍ട്ട് കമ്പനി പങ്കെടുത്തു. അതില്‍ ബാഗ്ലൂര്‍ ബെയ്‌സ്ഡ് കമ്പനിയായ Sashmi Food Pvt Ltd യെ തിരഞ്ഞെടുത്തു.

73 വര്‍ഷം പിറകിലായ ലക്ഷദ്വീപിലെ മത്സ്യ ബന്ധനത്തെ മോദി സര്‍ക്കാര്‍ നിശബ്ദമായി ആധുനിക വല്‍കരിക്കയായിരുന്നു. ഇത് ഒരു ചരിത്രമാണ്. ലക്ഷദീപിലെ 60% വരുന്ന മത്സ്യബന്ധനവുമായി ഉപജീവനം കഴിക്കുന്ന ജനങ്ങള്‍ക്ക് പുതുജന്മമാവും.

അവരുടെ ജോലി, വരുമാനം വര്‍ദ്ധിക്കും, ലക്ഷദീപ് അഡ്മിനിസ്‌ട്രേഷനേയും കേന്ദ്ര സര്‍ക്കാറിനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നു. എന്റെ പ്രിയ ദ്വീപ് വാസികളെ, പടച്ചവനാണെ സത്യം, മോദിസര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം.

Exit mobile version