ഷാര്‍ജയില്‍ രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; പ്രതികള്‍ക്ക് വേണ്ടി ഇന്‍ര്‍പോളിന്റെ സഹായം തേടി പോലീസ്

രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ച് മൂടുകയായിരുന്നു

ഷാര്‍ജ: ഷാര്‍ജയില്‍ യുവതിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി ഇന്റര്‍പോളിന്റെ സഹായം തേടി പോലീസ്. രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ച് മൂടുകയായിരുന്നു. സംഭവത്തില്‍ ഷാര്‍ജ ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. ഇരുവരും യുവതിയെ കൊലപ്പെടുത്തിയ ശേഷം ആദ്യ ഭാര്യയിലുണ്ടായ രണ്ട് കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് കടന്നു. തുടര്‍ന്ന് ഷാര്‍ജ പോലീസ് ഇന്റര്‍പോള്‍ സഹായത്തോടെ പ്രതികളെ പിടികൂടാമുള്ള ശ്രമത്തിലാണ്.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികളായ ഇരുവര്‍ക്കും വധശിക്ഷയ്ക്ക് വിധിച്ചത്. 36കാരിയായ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടതിന് ശേഷം വീട് വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കിയിരുന്നു ഇരുവരും കടന്നത്. അതേസമയം വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ ആഴമില്ലത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കി യുവാവ് കുട്ടികളുമായി നാട്ടിലേക്ക് നാട്ടിലേക്ക് കടന്നതായി കണ്ടെത്തിയത്.

ഏറേ നാളുകളായി സഹോദരിയുടെ ഒരു വിവരമില്ലാത്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൊല്ലപ്പെട്ട യുവതിയും രണ്ടുമക്കളും പ്രതിയായ യുവതിയുമാണ് മൈസലൂണില്‍ ഒരു വില്ലയില്‍ താമസിച്ചിരുന്നത്. മരണം നടന്നിട്ട് ഒരു മാസത്തിലധികം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ ധാരാളം മുറിവുകളുടെ അടയാളമുണ്ടായിരുന്നു. 2018 ഏപ്രിലില്‍ ആയിരുന്നു കൊലപാതകം.

Exit mobile version