വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ മൂന്നംഗസംഘം

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിന് വെട്ടേറ്റു. വൈകുന്നേരം തലശ്ശേരി കയ്യത്ത് റോഡില്‍ ആറ് മണിക്ക് ശേഷമാണ് സംഭവം. തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് മൂന്നംഗ സംഘമാണ് നസീറിനെ ആക്രമിച്ചത്.

കൈയ്ക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്നു നസീര്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവും ആയിരുന്ന സിഒടി. നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിനു ശേഷമാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

Exit mobile version