നവവധുവായി നേരെ പരീക്ഷാഹാളിലേക്ക്, ശേഷം കതിര്‍മണ്ഡപത്തിലേക്ക്; അനഘയ്ക്ക് സെമസ്റ്റര്‍ പരീക്ഷയും വിവാഹവും ഒരുമിച്ച്

പരവൂര്‍: നവവധുവായി അണിഞ്ഞൊരുങ്ങി അനഘ എത്തിയത് കതിര്‍മണ്ഡപത്തിലേക്ക് അല്ല, മറിച്ച് പരീക്ഷാ ഹാളിലാണ്. കഴിഞ്ഞദിവസം നടന്ന ബിഎഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷയും അനഘയുടെ വിവാഹവും ഒരുമിച്ചായിരുന്നു.

കോട്ടപ്പുറം വാവറ പടിഞ്ഞാറ്റതില്‍ വീട്ടില്‍ സിഎന്‍ പ്രേംനാഥിന്റെയും എസ് അനിതയുടെയും മകളാണ് അനഘ. വര്‍ക്കല നെടുങ്ങണ്ട എസ്എന്‍ ട്രെയിനിങ് കോളജിലെ രണ്ടാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥിനിയാണ് അനഘ. അനഘയുടെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയാണ് ഇന്നലെ നടന്നത്.

18 നു നടക്കേണ്ടിയിരുന്ന പരീക്ഷയാണ് ഇന്നലത്തേക്ക് മാറ്റിവച്ചത്. 10 മുതല്‍ 12 വരെയായിരുന്നു പരീക്ഷ സമയം. 11.10 നും 11.45 നും ഇടയില്‍ വിവാഹവും. ഒരു മണിക്കൂര്‍ പരീക്ഷ എഴുതിയ ശേഷം അനഘ പരവൂര്‍ പുതിയിടം മഹാദേവ ക്ഷേത്രത്തിലെ കല്യാണ പന്തലിലേക്ക് എത്തുകയായിരുന്നു.

കുറുമണ്ടല്‍ ചന്ദ്രവിലാസത്തില്‍ കെ ചന്ദ്രമോഹന്‍ ഉണ്ണിത്താന്റെയും സിഎസ് ശ്രീദേവി അമ്മയുടെയും മകന്‍ സിഎസ് ദീനൂപ് ആണ് വരന്‍.

Exit mobile version