സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; പാറഖനനം പൂര്‍ണ്ണമായും നിരോധിച്ചു

പ്രധാനമായും മലയോര മേഖലയില്‍ പാറഖനനം ഉരുള്‍പൊട്ടലിന് സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് പാറകനനം നിരോധിക്കാന്‍ കാരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെതുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ പാറഖനനം പൂര്‍ണ്ണമായും നിരോധിച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചിരുന്ന 750 ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. പ്രധാനമായും മലയോര മേഖലയില്‍ പാറഖനനം ഉരുള്‍പൊട്ടലിന് സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് പാറകനനം നിരോധിക്കാന്‍ കാരണം.

ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പാറഖനനത്തിന് പുറമേ ചെങ്കല്‍ ഖനനവും നിരോധന പരിധിയില്‍ ഉള്‍പ്പെടുമെന്ന് മൈനിങ് ആന്റ് ജിയോളജി ഡയറക്ടര്‍ കെബിജു പറഞ്ഞു. പശ്ചിമഘട്ടത്തിലെ അനിയന്ത്രിത പാറഖനനം ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്ന് പ്രൊഫ മാധവ് ഗാഡ്ഗില്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

ഖനനത്തിന് ശേഷം ഉപേക്ഷിച്ച ക്വാറികളും ഏറെ അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഉപയോഗം കഴിഞ്ഞ ക്വാറികള്‍ സംരക്ഷിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖയുണ്ട്. ഇത് അംഗീകരിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണു പാറഖനനത്തിനു പരിസ്ഥിതി അനുമതി നല്‍കുന്നത്. എന്നാല്‍
ഇത് മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ലെന്ന് പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാറഖനനം പൂര്‍ണ്ണമായും നിരോധിച്ചത്.

Exit mobile version