പൂച്ചയെ കാണിക്കാന്‍ വിശദീകരണം ചോദിക്കും, പുലിമുരുകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും; വിവേചനത്തെ തുറന്നുകാട്ടി അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്നതിനെ പക്ഷാപാതങ്ങള്‍ക്കെതിരെ തുറന്നടിച്ച്
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വാണിജ്യസിനിമകള്‍ക്കുവേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നതെന്നും അടൂര്‍ വ്യക്തമാക്കി. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളെജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

‘ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ പുലിയെ കൊല്ലുന്ന ഭാഗത്തിന് സെന്‍സര്‍ നല്കിയതെങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും,? ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

ആയിരം കോടി ചിലവാക്കി നിര്‍മ്മിക്കുന്ന സിനിമകള്‍ ആവശ്യമില്ല. അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും അടൂര്‍ അഭിപ്രായപ്പെട്ടു. സിനിമകള്‍ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുവോ അത്രയും സാമ്പത്തിക വിജയം നേടുമെന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും അടൂര്‍ പറഞ്ഞു.

Exit mobile version