‘പഴയ കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല, ഇഷ്ടമില്ലാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരിപ്പൂരി അടിക്കണമായിരുന്നു’ മീ ടുവിനെതിരെ ഷക്കീല

കിന്നാരത്തുമ്പികള്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിനയിച്ചതെന്നും ആഗ്രഹിച്ച വേഷങ്ങള്‍ മലയാളത്തിലോ തമിഴിലോ ലഭിച്ചില്ലെന്നും ഷക്കീല തുറന്നു പറയുന്നു.

ചലച്ചിത്രമേഖലയെ താളം തെറ്റിച്ച ഒന്നാണ് മീ ടു ക്യാംപെയിനിലെ വെളിപ്പെടുത്തലുകള്‍. പല പ്രമുഖരുടെയും മാന്യതയുടെ മുഖംമൂടികളാണ് വെളിപ്പെടുത്തലുകളില്‍ നാമവശേഷമാക്കിയത്. ബോളിവുഡിനെ പിടിച്ചു കുലുക്കിയതും മീ ടു വെളിപ്പെടുത്തലുകളാണ്. ഇപ്പോള്‍ ഈ ക്യാംപെയിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സിനിമാ താരം നടി ഷക്കീല. തന്റെ ജീവീതം ആസ്പദമായി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

പഴയ കാര്യങ്ങള്‍ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരൂപ്പൂരി അടിക്കണമായിരുന്നുവെന്നും ഷക്കീല അഭിപ്രായപ്പെട്ടു. ദുരനുഭവങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചു കാണിക്കുകയാണ് ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു.

കിന്നാരത്തുമ്പികള്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിനയിച്ചതെന്നും ആഗ്രഹിച്ച വേഷങ്ങള്‍ മലയാളത്തിലോ തമിഴിലോ ലഭിച്ചില്ലെന്നും ഷക്കീല തുറന്നു പറയുന്നു. കമല്‍ഹാസിനെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും, രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതായും ഷക്കീല വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായുളള ലൈംഗിക അതിക്രമങ്ങളോട് പോരാടുമെന്നും അത്തരം വാര്‍ത്തകള്‍ ഉറക്കം കെടുത്തുന്നുണ്ടെന്നും ഷക്കീല പറയുന്നു.

Exit mobile version