ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും മോഷണം തുടങ്ങിയത് 2019 മുതൽ; ലക്ഷങ്ങൾ നഷ്ടം; വീട്ടിലെ ജോലിക്കാരി പിടിയിൽ

ചെന്നൈ: സംവിധായികയും നടൻ രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത് നൽകിയ ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയിൽ പോലീസ് നടപടി. വജ്ര, സ്വർണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്ന ഐശ്വര്യയുടെ പരാതിയിൽ പോലീസ് വീട്ടിലെ ജോലിക്കാരിയെയും ഭർത്താവിനെയും പിടികൂടി.

ഐശ്വര്യ മൂന്ന് ജീവനക്കാർക്കെതിരെയാണ് പരാതി നൽകിയിരുന്നത്. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നാണ് ഐശ്വര്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതി.

ഐശ്വര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച തേനാംപേട്ട് പോലീസാണ് കുറ്റവാളിയെ അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന 40 കാരിയായ വീട്ടു ജോലിക്കാരി ഈശ്വരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവും പോലീസ് കസ്റ്റഡിയിലാണ്.

ALSO READ- കിണർ വൃത്തിയാക്കാൻ ഇറങ്ങി; കുഴഞ്ഞുവീണ് ചിറയിൻകീഴിലെ തൊഴിലാളിക്ക് ദാരുണമരണം; ഒരാളെ രക്ഷപ്പെടുത്തി

വിശദമായ ചോദ്യം ചെയ്യലിൽ വളരെ ഭയത്തോടെ വ്യക്തമായ ഉത്തരങ്ങൾ ഇവർ നൽകിയില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജരാക്കിയപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇടയ്ക്കിടെ വൻ തുക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. തുടർന്നാണ് ഈശ്വരിയെയും ഭർത്താവിനെയും തേനാംപേട്ട് പോലീസ് വിളിപ്പിച്ചത്. 2019 മുതൽ 60 പവൻ ആഭരണങ്ങൾ ചെറുതായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവർ സമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ- ജപ്പാൻ പ്രധാനമന്ത്രിക്ക് ഒപ്പം പാർക്കിൽ പാനി പൂരി കഴിച്ച് പ്രധാനമന്ത്രി മോഡി; വീഡിയോ വൈറൽ

2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇതാണ് നഷ്ടമായത്. ഫെബ്രുവരി 10 ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി മനസ്സിലായത്. കീ എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന് വീട്ടുജോലിക്കാർക്ക് അറിയാമായിരുന്നു എന്നും ഐശ്വര്യ വ്യക്തമാക്കി. 18 വർഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

Exit mobile version