‘പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുങ്ങള്‍ക്കിടയിലെ പൊട്ടന്മാര്‍ക്ക് വെറളിപിടിക്കും’ തരംഗമായി ഹരീഷ് പേരടിയുടെ മറുപടി

hareesh peradi | bignewslive

പ്രതിസന്ധികളെ തരണം ചെയ്ത് സബ് ഇന്‍സ്‌പെക്ട്ടറായി ജോലി നേടിയ ആനി ശിവയെ അഭിനന്ദിച്ചു കൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ തരംഗമാവുകയാണ് കുറിപ്പ് ഹരീഷ് പേരടി നല്‍കിയ മറുപടി.

എപ്പോള്‍ പൊട്ട് തൊട്ടാലും അച്ഛന്‍ അല്ല അമ്മയാണ് തന്റെ മനസ്സിലേക്ക് വരാറുള്ളത് എന്ന് പരീഷ് പറയുന്നു. പൊട്ടുകള്‍ എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന വലിയ അടയാളങ്ങള്‍ തന്നെയാണ്. അത് കാണുമ്പോള്‍ ആണുങ്ങളിലെ പല പൊട്ടന്മാര്‍ക്കും വെറളിപിടിക്കുമെന്ന് ഹരീഷ് പേരടി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തടിച്ചും,നീണ്ടും,ഉരുണ്ടും,വിലങ്ങനെയും,കുറങ്ങനെയും,അങ്ങിനെ എത്ര,എത്ര വലിയ പൊട്ടുകൾ ഈ നെറ്റിയിൽ കിടന്ന് അമ്മാനമാടി…എത്രയെത്ര അമ്മദൈവങ്ങൾക്കുവേണ്ടി ഉറഞ്ഞ് തുള്ളി…മേക്കപ്പ് ആർട്ടിസ്റ്റ് പൊട്ടുതൊടുമ്പോൾ അച്ഛൻ എൻ്റെ മനസ്സിലേക്ക് വരാറേയില്ല…എപ്പോഴും അമ്മയാണ് വരാറ്..അതിനുകാരണം അച്ഛൻ മരിച്ചതിനു ശേഷവും ഞാൻ അമ്മയെ നിർബന്ധിച്ച് സിന്ദൂരം തലയിൽ ചാർത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു…അത് അച്ഛനെ ഓർക്കാനുമല്ല..മംഗല്യകുറിയോടുള്ള വിശ്വാസവുമല്ല…മറിച്ച് ഭർത്താവ് മരിച്ച എൻ്റെ അമ്മ പൊട്ടുതൊട്ടാൽ ആരുണ്ടെടാ ചോദിക്കാൻ?..എന്ന്..അന്ന്20ത് വയസ്സുള്ള ഒരു ചെക്കൻ്റെ പൊട്ടിതെറിപ്പ്…അത്തരം പൊട്ടിതെറിപ്പുകൾ തന്നെയാണ് യഥാർത്ഥ രാഷ്ട്രിയം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു…”പൊട്ടുകൾ” എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങൾ തന്നെയാണ്…പെണ്ണിൻ്റെ പൊട്ടിൻ്റെ വലിപ്പം കൂടുതോറും ആണുകൾക്കിടയിലെ പൊട്ടൻമാർക്ക് വെറളിപിടിക്കും…കാലുകൾ വിടർത്തിയിരിക്കൽ ഇപ്പോഴും ആണിന് മാത്രമായുള്ള ശരീരഭാഷയാണന്ന് കരുതുപോലെ…പക്ഷെ ഒരു സ്ത്രീ ഏറ്റവും വലിപ്പത്തിൽ ഒരു പാട് വേദന സഹിച്ച് കാലുകൾ വിടർത്തുമ്പോളാണ് എല്ലാ പൊട്ടൻമാരും ഈ ഭൂമി കാണാൻ തുടങ്ങുന്നത് എന്നത് മറ്റൊരു യാഥാർത്ഥ്യം..ആ വലിയ പൊട്ടുകളൂടെ ഓർമ്മക്ക് …💪💪💪❤️❤️❤️

Exit mobile version