കൊവിഡാനന്തരം വണ്ണംവെച്ചതിന്റെ പേരില്‍ ബോഡിഷെയ്മിംഗിന് ഇരയാകുന്നു, തടിച്ചിയെന്ന വിളികളും; തമന്ന പറയുന്നു

നടി തമന്നയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡാനന്തരം വണ്ണം വെച്ചതിന്റെ പേരില്‍ ബോഡിഷെയ്മിംഗിന് ഇരയാകുന്നത് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി തമന്ന. വണ്ണംവെച്ചതിന്റെ പേരിലും സമൂഹമാധ്യത്തില്‍ ഇതിനോടകം ട്രോളുകള്‍ക്കും ഇരയാവുകയാണ് താരം.

കഴിഞ്ഞ മാസമാണ് കൊവിഡ് ബാധിച്ച വിവരവും അതിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും തമന്ന പങ്കുവച്ചത്. തുടര്‍ന്ന് പങ്കുവച്ച ചിത്രങ്ങള്‍ക്ക് കീഴെ വണ്ണം കൂടിയതിന്റെ പേരില്‍ തന്നെ ബോഡിഷെയിമിങ്ങിന് താരം ഇരയാവുകയാണ്. കൊവിഡ് കാലത്തുടനീളം താന്‍ ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം വണ്ണവും വര്‍ധിച്ചു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തടിച്ചി എന്നു വിളിക്കുന്നവരുണ്ട്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.

ചികിത്സാകാലത്ത് തനിക്ക് അതിയായ ഭയമുണ്ടായിരുന്നുവെന്നും തമന്ന പറയുന്നു. മരിക്കുമോ എന്ന ഭയമായിരുന്നു. ഗുരുതരമായ ലക്ഷണങ്ങളും തനിക്കുണ്ടായിരുന്നു, ഡോക്ടര്‍മാരാണ് തന്നെ രക്ഷിച്ചത്, ഒപ്പം പിന്തുണച്ച മാതാപിതാക്കള്‍ക്കും ഏറെ നന്ദി പറയണം. ജീവിതം എത്രത്തോളം മൂല്യമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളാണവ-തമന്ന പറയുന്നു.

Exit mobile version