മോഡിയെ ഭീഷണിപ്പെടുത്തിയ പാക് ഗായികയുടെ നഗ്ന വീഡിയോ ചോര്‍ന്ന സംഭവം; ഗായികയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നഗ്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച് നടി

ഇസ്ലാമാബാദ്: നഗ്ന വീഡിയോ പുറത്തായതിനെ തുടര്‍ന്നുണ്ടായ മാനഹാനിയില്‍ വിനോദ മേഖല ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച പാക് ഗായികയ്ക്ക് പിന്തുണയുമായി നഗ്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച് നടി. പാക്-അഫ്ഗാന്‍ അഭിനേത്രിയായ മലിഷ ഹീനാ ഖാനാണ്, പാക് ഗായിക റാബി പിര്‍സദയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തന്റെ നഗ്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

റാബിയ്ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി മാത്രം തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നടി നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ചത്. മലിഷയെ പിന്തുടര്‍ന്ന് നിരവധി പേരാണ് തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

പാകിസ്താനി ഗായിക റാബി പിര്‍സാദയുടെ നഗ്‌ന ചിത്രങ്ങള്‍ ഈ മാസം ആദ്യമാണ് ഓണ്‍ ലൈനില്‍ ചോര്‍ന്നത്. റാബിയുടെ നഗ്‌ന സെല്‍ഫികളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. പാകിസ്താന്‍ ആര്‍മി വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ വിമര്‍ശിച്ച് പിര്‍സാദ രംഗത്ത് വന്നതിന് പിന്നാലെയാണ് നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വധഭീഷണി മുഴക്കി വിവാദത്തിലായ ആളാണ് പിര്‍സാദ. പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു മോഡിക്കെതിരെ പിര്‍സാദ വധഭീഷണി മുഴക്കിയത്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൂടാതെ സെപ്തംബറില്‍ മോഡിയെ ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്. പാമ്പുകളെയും മുതലയെയും മോഡിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് റാബിയുടെ ഭീഷണി.

Exit mobile version