പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍

അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇന്ത്യന്‍ വംശജയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രസവശേഷമുള്ള മാനസിക സമ്മര്‍ദ്ദമാണ് കൊലയിലേക്ക് അമ്മയെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

ന്യൂജേഴ്സി: അമേരിക്കയില്‍ പിഞ്ചുകുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. അമേരിക്കയിലെ ന്യൂ ജഴ്സിയിലെ ബെര്‍ഗന്‍ കൗണ്ടിയിലാണ് സംഭവം. അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇന്ത്യന്‍ വംശജയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രസവശേഷമുള്ള മാനസിക സമ്മര്‍ദ്ദമാണ് കൊലയിലേക്ക് അമ്മയെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ അച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജയ്മിന്‍ ബവ്സറും ഭാര്യ ഹിരാല്‍ ബാഹെന്‍ ബവ്സറിനും അഞ്ച് ദിവസം മുന്‍പാണ് പെണ്‍കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഹിരാല്‍ ബാഹെന്‍ ബവ്സറാണ് സഹായമഭ്യര്‍ത്ഥിച്ച് പോലീസിനെ വിളിച്ചത്.

സ്ഥലത്തെത്തിയ പോലീസ് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തും, കൈയ്യും മുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കൊന്നതെന്ന് ഹിരാല്‍ മൊഴി നല്‍കി. തുടര്‍ന്ന് ഹിരാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഹിരാലിന്റെ പക്കില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ തനിക്ക് ഈ കുഞ്ഞിനെ വേണ്ടെന്ന് ഹിരാല്‍ അയല്‍ക്കാരോട് നേരത്തെ പറഞ്ഞിരുന്നെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

Exit mobile version