നേപ്പാളിലെ ഹെലികോപ്റ്റര്‍ അപകടം; നേപ്പാള്‍ മന്ത്രിയുടെ മൃതദേഹം കണ്ടെത്തി

നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബുധനാഴ്ചയാണ് അപകടത്തില്‍ പെട്ടത്

കാഠ്മണ്ഡു: നേപ്പാളിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച നേപ്പാള്‍ ടൂറിസം മന്ത്രിയുടെ അടക്കം ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മൃതദേഹം തലസ്ഥാനമായ കാഠ്മണ്ഡുവില്‍ എത്തിച്ചു.

നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബുധനാഴ്ചയാണ് അപകടത്തില്‍ പെട്ടത്. മന്ത്രിയുടേതുള്‍പ്പടെ ഏഴ് പേരുടെ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ താപ്‌ലെജുങ് പ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തുള്ള പര്‍വതപ്രദേശമാണ് താപ്ലെജുങ്.

Exit mobile version