ലഹരിയില്‍ അമ്മ മക്കളെ ശ്വാസം മുട്ടിച്ച് കൊന്നു

അരിസോണ: മയക്കുമരുന്നിന് അടിമയായ അമ്മ മക്കളെ ശ്വാസം മുട്ടിച്ച് കൊന്നു. ഇരുപത്തിരണ്ടുകാരിയായ റേച്ചല്‍ ഹെന്റ്രിയെന്നയാണ് തന്റെ മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയത്. മൂന്ന് വയസുകാരന്‍ മകനേയും രണ്ടും ഏഴുമാസം പ്രായമുള്ള പെണ്‍കുട്ടികളേയുമാണ് യുവതി ലഹരിയില്‍ കൊലപ്പെടുത്തിയത്.

അമേരിക്കയിലെ അരിസോണയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ചയാണ് റേച്ചലിന്റെയും ഹെന്റ്രിയുടേയും മൂന്നുമക്കളെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടികളുടെ മരണത്തില്‍ അസ്വഭാവികത തോന്നിയ ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിയുന്നത്.

സംഭവത്തില്‍ റേച്ചല്‍ ഹെന്റ്രി കുറ്റം സമ്മതിച്ചു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം പാട്ടുപാടിയാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നും അവര്‍ പോലീസിന് മൊഴി നല്‍കി. പുകവലിച്ചുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും യുവതി പറഞ്ഞു.

Exit mobile version