അയോധ്യയില്‍ വെറും നാല് മാസത്തിനുള്ളില്‍ രാമക്ഷേത്രം നിര്‍മ്മിക്കും; ആദ്യത്തെ വാക്ക് പാലിക്കാതെ വീണ്ടും വാഗ്ദാനവുമായി അമിത് ഷാ

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം വെറും നാല് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്രം നിര്‍മിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറയുന്നത് ക്ഷേത്രം നിര്‍മിക്കരുതെന്നാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം നേരത്തെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഇതേ വാഗ്ദാനം ഉന്നയിച്ചിരുന്നു.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞ ദിവസം ബിജെപി പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ ഈ കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മുമ്പും അമിത് ഷാ ഇങ്ങനൊരു വാഗ്താനം നടത്തിയിരുന്നു. അന്നും നാല് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നായിരുന്നു പറഞ്ഞത്.

അയോധ്യയില്‍ രാമക്ഷേത്രം എല്ലാംവരുടെയും ആവശ്യമാണ്. എന്നാല്‍ രാമക്ഷേത്രം നിര്‍മ്മിക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലയുടെയും വാദം. നിങ്ങളുടെ ശക്തി ഉപയോഗിച്ച് ആകുന്നത്ര നിങ്ങള്‍ ക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്തോളുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അയോധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയരുക തന്നെ ചെയ്യുമെന്നും അമിത് ഷാ വെല്ലുവിളിച്ചു. ചില യുവാക്കല്‍ രാജ്യവിരുദ്ധ മുദ്രാാവാക്യം മുഴക്കുകയാണ്. അവരെ ജയിലില്‍ അടച്ചുകൂടേ..പക്ഷേ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും അവരെ രക്ഷിക്കുകയാണ്. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നവരെ രക്ഷിക്കാന്‍ രാഹുലിന്റെയും കെജ്രിവാളിന്റെയും ബന്ധുക്കളാണോ എന്നും അമിത് ഷാ ചോദിച്ചു.

സിഎഎ സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. രാജസ്ഥാനില്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version