ചരിത്രം രചിച്ച് ഖത്തര്‍: ജപ്പാനെ തകര്‍ത്ത് കന്നിക്കിരീടം സ്വന്തമാക്കി

അബുദാബി: ഏഷ്യന്‍ കപ്പില്‍ ചരിത്രം രചിച്ച് ഖത്തര്‍. കരുത്തരായ ജപ്പാനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് ഖത്തര്‍ തങ്ങളുടെ കന്നി കിരീടത്തില്‍ മുത്തമിട്ടത്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഏഷ്യന്‍ പടക്കുതിരകള്‍ക്കു മേല്‍ ഖത്തര്‍ വിജയം കുറിച്ചത്. അല്‍മോസ് അലി, അബ്ദുളാസിസ് ഹതേം, അക്രം അഫിഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. തകുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ഏകഗോള്‍.

12ാം മിനിറ്റില്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ അല്‍മോസ് ഖത്തറിനെ മുന്നിലെത്തിച്ചു. പന്ത് കാലില്‍ സ്വീകരിച്ച് നിയന്ത്രിച്ച് നിര്‍ത്ത് അല്‍മോസ് തൊടുത്ത ഷോട്ട് ജപ്പാന്‍ പോസ്റ്റില്‍ കയറി. 27ാം മിനിറ്റില്‍ ഖത്തര്‍ ഒരിക്കല്‍ കൂടി ലീഡ് നേടി. അതും ഇടിവെട്ട് ഗോളായിരുന്നു. ബോക്സിന് പുറത്ത് ഹതേം ഇടങ്കാലുക്കൊണ്ട് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു.

Exit mobile version