ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീര്‍ വിരമിച്ചു

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഇടംകൈയന്‍ ഓപ്പണര്‍മാരിലൊരാളായ ഗൗതം ഗംഭീര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരം അവസാനത്തേതായിരിക്കുമെന്ന് ഗംഭീര്‍ അറിയിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഇടംകൈയന്‍ ഓപ്പണര്‍മാരിലൊരാളായ ഗൗതം ഗംഭീര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരം അവസാനത്തേതായിരിക്കുമെന്ന് ഗംഭീര്‍ അറിയിച്ചു.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായാണ് അദ്ദേഹം അറിയിച്ചത്. 14 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം വിരമിക്കുന്നത്.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രയാസമേറിയ തീരുമാനമാണ് ഇതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കരിയറില്‍ 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി 20-യും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2016-ല്‍ രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീര്‍ അവസാന രാജ്യാന്തര മത്സരം കളിച്ചത്.

ഇതോടെ ആന്ധ്രയ്ക്കെതിരായ അടുത്ത രഞ്ജി മത്സരം ഗംഭീറിന്റെ വിരമിക്കല്‍ മത്സരമാകും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ ഗംഭീര്‍ 2003-ലാണ് അരങ്ങേറ്റം കുറിക്കുന്നത്. 2011 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ലങ്കയ്ക്കെതിരായ ഫൈനലില്‍ 97 റണ്‍സുമായി വിജയത്തില്‍ നിര്‍ണായകമായത് ഗംഭീറിന്റെ ഇന്നിങ്സായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പ് ഫൈനലിലും 75 റണ്‍സുമെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയതും ഗംഭീറായിരുന്നു.

ഐപിഎല്ലിലും തിളങ്ങിയ ഗംഭീറിന്റെ കീഴിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2012-ലും 2014-ലും ജേതാക്കളായത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവിന് ശ്രമിച്ചിരുന്നെങ്കിലും സാധിക്കാതെ വന്നതോടെയാണ് ഇപ്പോഴത്തെ ഈ തീരുമാനം. ഇന്ത്യയ്ക്കായി 58 ടെസ്റ്റുകളില്‍ നിന്ന് 4154 റണ്‍സ് ഗംഭീര്‍ നേടിയിട്ടുണ്ട്. 9 സെഞ്ചുറിയും 22 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 147 ഏകദിന മത്സരങ്ങളില്‍ നിന്നായി 5238 റണ്‍സും നേടിയിട്ടുണ്ട്.

Exit mobile version