സൗദിയില്‍ ചൂട് കനക്കുന്നു! തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴ

സൗദി അറേബ്യയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ കടുത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ഏറ്റവും ഉയര്‍ന്ന ചൂടാണ് സൗദിയില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് അതിനാലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ കടുത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ഏറ്റവും ഉയര്‍ന്ന ചൂടാണ് സൗദിയില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് അതിനാലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കടുത്ത ചൂട് കൂടിയ സാഹചര്യത്തിലാണ് രാജ്യത്ത് മധ്യാഹ്ന വിശ്രമം നിയമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയത്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ള തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നതോടെ ആശ്വാസമായത്.

ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്ഥീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ സംഖ്യ ഇരട്ടിയാകും. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് മധ്യാഹ്ന വിശ്രമം നിയമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയത്. കൂടാതെ, ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്‌കൂളുകളുടെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമം നിയമം നിലവിലുണ്ടാകുക.

Exit mobile version