ദുബായിയില്‍ ഒളിക്യാമറ വെച്ച് സ്ത്രീയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; ജോര്‍ദാന്‍ പൗരന്‍ അറസ്റ്റില്‍

സ്ത്രീയുടെ താമസ സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ നടന്നിരുന്ന സമയത്താണ് അല്‍ ബദിയയിലെ പ്രതിയുടെ ഫ്‌ളാറ്റ് ഇവര്‍ വാടകയ്ക്ക് താമസിച്ചത്

ദുബായ്: ദുബായിയില്‍ ഒളിക്യാമറ വെച്ച് സ്ത്രീയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടാനും പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 47 കാരനായ ജോര്‍ദാന്‍ പൗരനാണ് പിടിയിലായത്. പ്രതിയുടെ ഫ്‌ളാറ്റിലാണ് മകനോടൊപ്പം യുവതി വാടകയ്ക്ക് താമസിച്ചത്.

സ്ത്രീയുടെ താമസ സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ നടന്നിരുന്ന സമയത്താണ് അല്‍ ബദിയയിലെ പ്രതിയുടെ ഫ്‌ളാറ്റ് ഇവര്‍ വാടകയ്ക്ക് താമസിച്ചത്. സ്ത്രീ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ചില സാധനങ്ങള്‍ അയക്കുന്നതിനായാണ് ആദ്യം ഇയാളെ പരിചയപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

പിന്നീട് പ്രതിക്ക് വേണ്ടി മറ്റൊരാളില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ വാങ്ങിയെങ്കിലും ഇയാള്‍ ഇതിന്റെ വിലയില്‍ നിന്ന് 10,000 ദിര്‍ഹവും തന്റെ കമ്മീഷനും നല്‍കിയില്ലെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് ശേഷം പ്രതി ഇവരെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചിരുന്നു. തന്റെ സഹോദരിയും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോള്‍ പ്രതി മാത്രമാണുണ്ടായിരുന്നത്. അവിടെ വെച്ച് തന്റെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി പോലീസിന് മൊഴി നല്‍കി.

ഈ സംഭവത്തിന് ശേഷം വീണ്ടും പണം ആവശ്യപ്പെട്ട് യുവതി പ്രതിയെ വിളിച്ചു. എന്നാല്‍ പണം നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നാണ് പ്രതി യുവതിയൊട് പറഞ്ഞത്. തുടര്‍ന്ന് യുവതി പ്രതിയുടെ ഭാര്യടെ അറിച്ചു. ഇതോടെ തന്റെ നഗ്ന ചിത്രങ്ങള്‍ പ്രതിയുടെ കൈവശശമുണ്ടെന്ന് അറിയ്ക്കുകയും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.

ഇനി പണം ചോദിക്കരുതെന്നും ഭാര്യയെ വിളിച്ച് പറഞ്ഞത് കളവാണെന്ന് പറയണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന പ്രതി യുവതിയുടെ ചിത്രങ്ങള്‍ ചില സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് സ്ത്രീ പരാതിയുമായി പോലീസിനെ സമീപിച്ചു.

തുടര്‍ന്ന് ദുബായ് പോലീസ് പ്രതിടെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതിടെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 12 ലേക്ക് കേസ് പരിഗണിക്കുന്നതിന് മാറ്റി വെച്ചു.

Exit mobile version