ദുബായില്‍ വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; ഇന്ത്യക്കാരന്‍ പിടിയില്‍

ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ വന്ന സിറിയക്കാരിയായ യുവതിയെ, ഉടമയെന്ന് വിശ്വസിപ്പിച്ച് വ്യാജ കരാറുണ്ടാക്കി 60,000 ദിര്‍ഹം തട്ടാനായിരുന്നു പദ്ധതി

ദുബായ്: ദുബായില്‍ വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ പൗരന്‍ പിടിയില്‍. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ ദുബായ് കോടതിയല്‍ വിചാരണ തുടങ്ങി.

ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ വന്ന സിറിയക്കാരിയായ യുവതിയെ, ഉടമയെന്ന് വിശ്വസിപ്പിച്ച് വ്യാജ കരാറുണ്ടാക്കി 60,000 ദിര്‍ഹം തട്ടാനായിരുന്നു പദ്ധതി. ഇതിനായി ഉടമാസ്ഥാവകാശം തെളിക്കുന്ന വ്യാജ രേഖകളും ഇയാള്‍ തയ്യാറാക്കിയിരുന്നു.27കാരിയായ യുവതി ഫ്‌ളാറ്റ്

വാടകയ്ക്ക് എടുക്കാന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ സമീപിക്കുകയും ഇയാള്‍ ഒരു ഫ്‌ളാറ്റ് കാണിച്ചുകൊടുക്കുകയും 60,000 ദിര്‍ഹം വാടകയെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ഉടമയെന്ന പേരില്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തുകയായിരുന്നു.

ശൈഖ് സായിദ് റോഡിലെ ഒരു കഫേയില്‍ വെച്ച് വാടക കരാര്‍ ഒപ്പുവെയ്ക്കാമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഒപ്പ് വെക്കാനായി സ്ഥലത്തെത്തിയ യുവതിയ്ക്ക് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റ് രേഖകളും കൈമാറി. തുടര്‍ന്ന യുവതി

ഈ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരിശോധിച്ച ശേഷം ഇവ വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസിനെ അറിച്ചു. ഇരുവരും ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ ഫെബ്രുവരി 21ന് കോടതി ശിക്ഷ വിധിക്കും.

Exit mobile version