സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒപ്പം താമസിച്ച യുവതിയെ കൊലപ്പെടുത്തി; വിദേശ യുവതിയ്ക്ക് സഹായത്തിന് നാല് യുവാക്കളും, സംഭവം അബുദാബിയില്‍

കൊലക്ക് ശേഷം യുവതിയുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കാനായിരുന്ന തീരുമാനം. യുവതിയെ കൊലപ്പെടുത്താന്‍ തന്റെ സുഹൃത്തുക്കളായ നാല് പുരുഷന്മാരെ മറ്റൊരു എമിറേറ്റില്‍ നിന്ന് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്

അബുദാബി: അബുദാബിയില്‍ ഒപ്പം താമസിച്ച യുവതിയെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഷ്യക്കാരിക്കെതിരെ കോടതിയില്‍ വിചാരണ ആരംഭിച്ചു. തന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സുഹൃത്തിനെ കൊല്ലാന്‍ യുവതി തീരുമാനിച്ചത്. കൊലക്ക് ശേഷം യുവതിയുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കാനായിരുന്ന തീരുമാനം. യുവതിയെ കൊലപ്പെടുത്താന്‍ തന്റെ സുഹൃത്തുക്കളായ നാല് പുരുഷന്മാരെ മറ്റൊരു എമിറേറ്റില്‍ നിന്ന് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്.

കൊല്ലപ്പെട്ട യുവതിയും പ്രതികളുമെല്ലാം ഒരേ രാജ്യക്കാരാണെന്ന് എമിറാത്ത് അല്‍ യൗം പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലപാതകത്തിനായി സുഹൃത്തിന്റെ മുറിയുടെ വാതില്‍ തുറന്ന കൊടുത്ത് യുവതിയാണ്. മുറിയുടെ അകത്ത് കയറിയ യുവാക്കളിലൊരാള്‍ സുഹൃത്തിനെ വിളിച്ചുണര്‍ത്തിയ ശേഷം തങ്ങള്‍ സിഐഡി ഉദ്ദ്യോഗസ്ഥരാണെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ യുവതി ബഹളം വെയ്ക്കാന്‍ തുടങ്ങി. ഇതോടെ യുവതിയുടെ വാ പൊത്തിപ്പിടിച്ച ശേഷം സാരി കൊണ്ട് കൈയും കാലും കെട്ടിയിട്ടു. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

പിന്നീട് മുറി പരിേേശാധിച്ച് ഇവരുടെ പണവും ആഭരണങ്ങളും കൈക്കലാക്കി. ഇവ പ്രതികള്‍ പങ്കിട്ടെടുക്കുകയായിരുന്നു. പ്രതികളിലൊരാള്‍ സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. യുവതിയെ മുറിയില്‍ കെട്ടിയിട്ടിരിക്കുകയും കൊലപ്പെടുത്തുന്നതിനെക്കുറിച്ച് പ്രതികള്‍ പരസ്പരം സംസാരിക്കുകയും ചെയ്യുന്നതും വീഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് കോടതി മാറ്റിവെച്ചു.

Exit mobile version