യുഎഇയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്നു; രോഗി ഉള്‍പ്പെടെ നാലു മരണം

റെസ്‌ക്യൂ ഓപ്പറേഷനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്

ദുബായ്: റാസല്‍ഖൈമയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ അപകടത്തില്‍ രോഗി ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. റെസ്‌ക്യൂ ഓപ്പറേഷനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്. യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്.

മരിച്ചവരില്‍ മൂന്ന് പേര്‍ യുഎഇ സ്വദേശികളും മറ്റൊരാള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശിയുമാണ്. ഹുമൈദ് അല്‍ സാബി, ജാസിം അല്‍ തുനൈജി, സഖ്ര് അല്‍ യമാഹി എന്നിവരാണ് യുഎഇ സ്വദേശികള്‍. മാര്‍ക് ടി ആള്‍ സാബിയാണ് മരണപ്പെട്ട വിദേശി.

നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്ററിന്റേതാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ മലയില്‍ സ്ഥാപിച്ചിരുന്ന സിപ് ലൈന്‍ കേബിളില്‍ തട്ടിയാണ് തകര്‍ന്ന് വീണത്. യുഎഇ സമയം വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റാസല്‍ഖൈമ ഭരണാധികാരി ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

Exit mobile version