അവരെന്റെ ടൈപ്പ് അല്ല, അത് ഒരിക്കലും സംഭവിക്കില്ല; യുവതിയുടെ ലൈംഗികാരോപണം നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ്

1990 കളിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നാണ് കരോള്‍ പുസ്തകത്തില്‍ എഴുതിയത്.

ന്യൂയോര്‍ക്ക്: എല്ലെ മാഗസിന്റെ ലേഖിത ഇ ജീന്‍ കരോളിന്റെ ലൈംഗികാരോപണം നിഷേധിച്ച് അമേരിക്കന്‍ പ്രിസഡന്റ് ഡൊണാള്‍ഡ് ട്രംപ്. 20 വര്‍ഷം മുമ്പ് ഡ്രസിംഗ് റൂമില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കരോളിന്റെ ആരോപണം. ഇതാണ് ട്രംപ് നിഷേധിച്ചത്.

”എല്ലാ ബഹുമാനത്തോടെയും പറയട്ടേ: ഒന്ന് അവരെന്റെ ടൈപ്പ് അല്ല. രണ്ട് അത് ഒരിക്കലും സംഭവിക്കില്ല. ഒരിക്കലും സംഭവിക്കില്ല. ഒകെ? ” ട്രംപ് പറയുന്നു. ‘ദെ ഹില്‍’ന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വിശദീകരണം നല്‍കിയത്. അവര്‍ മാഗസിനില്‍ എഴുതിയത് പച്ച കള്ളമാണെന്നും ട്രംപ് ആരോപിച്ചു. ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ പബ്ലിഷ് ചെയ്യുന്ന കരോളിന്റെ പുസ്തകത്തിലാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

1990 കളിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നാണ് കരോള്‍ പുസ്തകത്തില്‍ എഴുതിയത്. മാന്‍ഹട്ടണിലെ ഒരു കടയില്‍ വച്ച് ഏതോ യുവതിക്ക് വസ്ത്രം വാങ്ങുന്നതിനായി ട്രംപ് തന്നോട് അഭിപ്രായം ചോദിച്ചു. തമാശ രൂപേണ മറുപടിയും നല്‍കി. ആ സമയത്ത് ഡ്രസിംഗ് റൂം അടഞ്ഞ് കിടക്കുകയായിരുന്നു. അയാള്‍ തന്നെ ചുമരിലേക്ക് തള്ളി മാറ്റി. തല ചുമരില്‍ ഇടിച്ചു. ലൈംഗികമായി പീഡിപ്പിച്ചുവെന്നും കരോളില്‍ പുസ്തകത്തില്‍ കുറിച്ചു.

Exit mobile version