അഞ്ച് വയസുള്ള മകളെ കൊലപ്പെടുത്തി ഓവനിലിട്ട് കത്തിച്ചു; പിതാവിന്റെ കൊടുംക്രൂരതയ്ക്ക് ഒത്താശ ചെയ്ത് കൊടുത്തത് അമ്മയും! ഒടുവില്‍ അറസ്റ്റ്

ഒമ്പത് മാസം മുമ്പാണ് ക്രൂരമായ കൊലപാതകം നടന്നത്.

ഉക്രൈന്‍: അഞ്ച് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ഓവനിലിട്ട് കത്തിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. മകളെ കൊലപ്പെടുത്തുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കി വേണ്ട ഒത്താശ ചെയ്തു കൊടുത്തത് കുഞ്ഞിന്റെ അമ്മയും ആയിരുന്നു. ഉക്രൈനിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. ഡാരിന എന്ന കുട്ടിയുടെ അച്ഛനായ പവേല്‍ മാകാര്‍ചുക്കിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.

ഒമ്പത് മാസം മുമ്പാണ് ക്രൂരമായ കൊലപാതകം നടന്നത്. പോലീസ് അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിക്കപ്പെടുന്നത്. പവേല്‍ പിടിച്ചുതള്ളിയപ്പോള്‍ കുട്ടി തെറിച്ച് വീഴുകയായിരുന്നു. കുഞ്ഞ് തല്‍ക്ഷണം മരിക്കുകയും ചെയ്തു. ഇത് മനസിലാക്കിയ പവേല്‍ മൃതദേഹം ഓവനിലിട്ട് കത്തിക്കുകയായിരുന്നു. വീടിന് അടുത്തുള്ള തടാകത്തില്‍ എല്ലിന്‍ കഷണങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. ശേഷം കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കുകയായിരുന്നു.

ദത്തെടുത്ത മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഡാരിന താമസിച്ചിരുന്നത്. മരണത്തിന് മൂന്നു മാസങ്ങള്‍ മുന്‍പാണ് യഥാര്‍ത്ഥ മാതാപിക്കളുടെ അടുത്ത് എത്തുന്നത്. ഡാരിനയെ കൂടാതെ ഇവര്‍ക്ക് മൂന്നു മക്കള്‍ കൂടിയുണ്ട്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോള്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. കൊലക്കുറ്റത്തിന് പവേലിനെതിരെയും സംഭവം മൂടിവയ്ക്കാന്‍ കൂട്ടുനിന്നതിന് അമ്മയ്‌ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version