ലൈംഗികബന്ധത്തിന് കുഞ്ഞ് തടസ്സമായി; മാതാപിതാക്കള്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നു

014 ഏപ്രിലിലാണ് ടെയ്ലര്‍ മോര്‍ഗന്‍ എന്ന കുഞ്ഞ് മരിച്ചത്.

ബേണ്‍വുഡ്: രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി. ലൈംഗിക ബന്ധത്തിന് തടസ്സമായതിനാല്‍ ഇരുവരും കുഞ്ഞിനെ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

2014 ഏപ്രിലിലാണ് ടെയ്ലര്‍ മോര്‍ഗന്‍ എന്ന കുഞ്ഞ് മരിച്ചത്. മരണ സമയത്ത് കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു.

തുടര്‍ന്ന് മാതാപിതാക്കളായ എമ്മാ കോള്‍, ലൂക്ക് മോര്‍ഗന്‍ എന്നിവരിലേക്ക് അന്വേഷണം ആരംഭിച്ചു. അന്ന് എമ്മയ്ക്ക് പതിനെട്ടും ലൂക്കിന് ഇരിപത്തിരണ്ടും വയസ്സായിരുന്നു പ്രായം.

ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞുണര്‍ന്ന് കരഞ്ഞപ്പോള്‍ ഇരുവരും കൂടി തലയിണ കുഞ്ഞിന്റെ മേല്‍ അമര്‍ത്തുകയായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ മദ്യലഹരിയിലായിരുന്നു.

Exit mobile version