നാക്ക് പിഴച്ചു; ജപ്പാനും ജര്‍മനിയും അതിര്‍ത്തികള്‍ പങ്കുവെക്കുന്നുവെന്ന് പറഞ്ഞ ഇമ്രാന്‍ ഖാനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വാര്‍ത്താസമ്മേളനത്തിനിടെ നാക്ക് പിഴച്ചു. വാര്‍ത്താസമ്മേളനത്തിനിടെ ജപ്പാനും ജര്‍മനിയും അതിര്‍ത്തികള്‍ പങ്കുവെക്കുന്നുവെന്ന് പറഞ്ഞ ഇമ്രാന്‍ ഖാനെ സോഷ്യല്‍ മീഡിയ ട്രോളി കൊന്നു. ഏഷ്യന്‍ രാജ്യമായ ജപ്പാനും യൂറോപ്യന്‍ രാജ്യമായ ജര്‍മനിയും തമ്മില്‍ അതിര്‍ത്തികള്‍ പങ്കുവെക്കുന്നുവെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

”ജര്‍മനിയും ജപ്പാനും രണ്ട് രാജ്യങ്ങള്‍ക്ക് സംയുക്തമായി എങ്ങനെ വ്യവസായം തുടങ്ങാമെന്നതിന് ഉത്തമ മാതൃകയാണ്. ജര്‍മനിയും ജപ്പാനും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ സംയുക്തമായി വ്യവസായ ശാലകള്‍ തുടങ്ങുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢമാക്കുകയും ചെയ്തു.” ഇതായിരുന്നു ഇമ്രാന്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തിനിടെ നടത്തിയ പ്രസ്താവന.

ഇമ്രാന്‍ ഖാന് ഈ അബന്ധം സംഭവിച്ചത് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും ഇമ്രാന്‍ ഖാനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു. ഇമ്രാന്‍ ഖാന്‍ ശെരിക്കും ഉദ്ദേശിച്ചത് ഫ്രാന്‍സിനെയായിരുന്നു. എന്നാല്‍ ഫ്രാന്‍സിന് പകരം ജപ്പാന്‍ എന്ന് പറഞ്ഞ് പോകുകയായിരുന്നു.

Exit mobile version