ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം

ശ്രീലങ്ക: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് പിന്നെയും പൊട്ടിത്തെറി ഉണ്ടായത്. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സാണ് സ്‌ഫോടന വിവരം റിപ്പോര്‍ട്ട് ചെയ്തത്. അതെസമയം പൊട്ടിത്തെറിയില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

കൊളംബോയിലെ കൊച്ചിച്ചിക്കാടെ എന്ന പള്ളിയില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച വാഹനം ബോംബ് സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ വാഹനത്തിലെ സ്‌ഫോടക വസ്തുക്കള്‍ ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം.

വാഹനത്തിലെ ഡ്രൈവറടക്കം സ്‌ഫോടന പരമ്പരകളില്‍ ഇതുവരെ 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇത്‌വരെ 290 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.

Exit mobile version