വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയെ പാലക്കാട് നിന്നും കൊച്ചിയിലെത്തിച്ചു, ശേഷം രണ്ട് പവന്‍ മാലയും 60,000 രൂപയും എടിഎം കാര്‍ഡുകളും അടിച്ചുമാറ്റി മുങ്ങി, യുവാവിനെ പോലീസ് പൊക്കി

കൊച്ചി: പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങിയ തൊടുപുഴ സ്വദേശി പിടിയില്‍. സംഭവത്തില്‍ കമ്പകല്ല് കമ്പക്കാലില്‍ വീട്ടില്‍ അഷീക് നാസറാണ്‌ ഫോര്‍ട്ട് കൊച്ചി പൊലീസിന്റെ പിടിയിലായത്.

പാലക്കാട് സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് അഷീക് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ ഹോം സ്റ്റേയില്‍ താമസിപ്പിച്ച് 60,000 രൂപ, എടിഎം കാര്‍ഡുകള്‍, രണ്ട് പവന്‍ മാല എന്നിവ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് പരാതി.

ചില കൂട്ടുകാരെ കൂട്ടി മറൈന്‍ ഡ്രൈവില്‍ എത്തിയ ശേഷം യുവതിയെ അവിടെ വിട്ടു പ്രതി കടന്നു കളയുകയായിരുന്നെന്നു പൊലീസ് പറയുന്നു. ഫോര്‍ട്ട്‌കൊച്ചി സിഐ മനുരാജ്, എസ്‌ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിയിരുന്നു അന്വേഷണം.

തുടര്‍ന്ന് തൊടുപുഴയിലെ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചുമതല ഏറ്റശേഷം കൊച്ചി സിറ്റി പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത 98% പീഡന കേസുകളിലും പ്രതികളെ പിടികൂടാന്‍ സാധിച്ചതായി ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു.

Exit mobile version