ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം പാകിസ്താന്‍ തീരത്ത്; റിപ്പോര്‍ട്ടുകള്‍ സത്യമാകാന്‍ പ്രാര്‍ഥിച്ച് ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന് ആശ്വാസമായി പുതിയ കണ്ടെത്തല്‍. അറബിക്കടലില്‍ കറാച്ചിയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ പാകിസ്താന്‍ തീരപരിധിയില്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ – പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 9 ട്രില്യണ്‍ ക്യൂബിക് ഗ്യാസ് -എണ്ണ നിക്ഷേപമാണ് ഇവിടെയുള്ളത് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ജനുവരി 14 മുതല്‍ ബഹുരാഷ്ട്രകമ്പനിയുടെ സഹായത്തോടെ പാകിസ്താന്‍ അറബിക്കടലില്‍ നടക്കുന്ന എണ്ണ പര്യവേക്ഷണം ഇപ്പോള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. ഇതിനിടയിലാണ് വന്‍ എണ്ണനിക്ഷേപം ഉണ്ടെന്ന വാര്‍ത്ത വരുന്നത്. ഖനനം നടക്കുന്ന സ്ഥലത്തിന് കേക്ക്‌റ-1 എന്നാണു പേരിട്ടിരിക്കുന്നത്.

അല്ലാഹു അനുഗ്രഹിച്ചാല്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി നമ്മള്‍ മാറുമെന്നാണ്് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. ഇത് സത്യമായാല്‍ വിദേശത്തുനിന്നുള്ള എണ്ണയിറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തി, ഇന്ധന കയറ്റുമതിയിലേക്ക് പാകിസ്താന് കടക്കാന്‍ കഴിയുമെന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതീക്ഷ.

Exit mobile version