അവന്‍ വീണ്ടും വന്നു..! മൂന്ന് വര്‍ഷം മുമ്പ് മരിച്ച മകന്റെ ആത്മാവ് അടുക്കളയില്‍; സിസിടിവി ദൃശ്യങ്ങള്‍ നിരത്തി ഒരു അമ്മയുടെ വാദം; ശാസ്ത്രലോകത്തെ ഞെട്ടിച്ച് അപൂര്‍വ്വ സംഭവം

മരിച്ച മകന്റെ ആത്മാവ് വീട്ടില്‍ ഉണ്ടെന്ന് അമ്മ. ജോര്‍ജിയയിലെ അറ്റ്‌ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജാണ് പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാല്‍ സിസിടിവി തെളിവുകള്‍ അടക്കം അമ്മ നികത്തിയിരിക്കുകയാണ്.

മൂന്ന് വര്‍ഷം മുമ്പ് മരിച്ചതാണ് റോബിന്‍ എന്ന യുവാവ്. ഇയാളുടെ ആത്മാവ് അടുക്കളയില്‍ ഉണ്ടെന്ന് പ്രസ്താവിക്കുകയാണ് ജെന്നിഫര്‍. സംഭവം നടക്കുമ്പോള്‍ ജെന്നിഫറും മകള്‍ ലോറനും വീട്ടിലുണ്ടായിരുന്നു. ഇരുവരും ടിവി കണ്ടു കൊണ്ടിരിക്കെയാണ് അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ഇവരുടെ മൊബൈല്‍ ഫോണില്‍ എത്തുന്നത്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന രീതിയില്‍ സിസിടിവി ക്യാമറ മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയിരുന്നു.

മൊബൈലിലെ സന്ദേശത്തില്‍ ലഭിച്ച ചിത്രത്തിലെ രൂപം മരിച്ചു പോയ മകന്‍ റോബിന്റേതാണെന്ന് ഈ അമ്മ വ്യക്തമാക്കുന്നു. എന്നാല്‍ അടുക്കളയിലെത്തി പരിശോധിച്ചപ്പോള്‍ യാതൊന്നും കണ്ടെത്താനായില്ല.

അമിതമായ അളവില്‍ മരുന്ന് ശരീരത്തില്‍ എത്തിയതിനെത്തുടര്‍ന്ന് 2016ലായിരുന്നു റോബി മരിച്ചത്. സിസിടിവി ചിത്രങ്ങളും ഈ വാര്‍ത്തയും കൗതുകത്തോടെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്

Exit mobile version