ചോര്‍ന്നൊലിച്ച് സ്വപ്‌ന ഭവനം: 165 കോടിയുടെ വീട് ഉപേക്ഷിച്ച് പ്രിയങ്ക ചോപ്രയും നിക്കും

ലൊസാഞ്ചല്‍സ്: കോടികള്‍ മുടക്കി വാങ്ങിയ സ്വപ്‌ന ഭവനത്തില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലെന്ന് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജൊനാസും. 165 കോടി മുടക്കി 2019ല്‍ വാങ്ങിയ ബംഗ്ലാവ് ചോര്‍ന്നൊലിച്ച് വാസയോഗ്യമല്ലാതായതോടെയാണ് പ്രിയങ്കയും പങ്കാളി നിക് ജൊനാസും നിയമയുദ്ധത്തിനൊരുങ്ങിയിരിക്കുകയാണ്.

അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ചെലവഴിച്ച മുഴുവന്‍ തുകയും തിരികെ ലഭിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. 2019ല്‍ വീട് വാങ്ങിയത് മുതല്‍ ചോര്‍ന്നൊലിയ്ക്കുന്ന പ്രശ്നമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുദ്ധിമുട്ടുകള്‍ രൂക്ഷമായതോടെ കുടുംബം ബംഗ്ലാവിലെ താമസമൊഴിഞ്ഞു.

2018ല്‍ ഇന്ത്യയില്‍ വെച്ചായിരുന്നു നിക്കുമായുള്ള പ്രിയങ്കയുടെ വിവാഹം. ശേഷം താരദമ്പതികള്‍ 2019-ല്‍ ബംഗ്ലാവ് വാങ്ങി ലോസ് ഏഞ്ചല്‍സിലേക്ക് താമസം മാറ്റി. അതേസമയം നിക്കും പ്രിയങ്കയും വീട് ഒഴിയുന്നതായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ദമ്പതികള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായുള്ള വര്‍ത്തകളും വന്നു. ഇരുവരുടെയും ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നാണ് ബംഗ്ലാവ് ഒഴിയാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയത്.

നിക്കും പ്രിയങ്കയും സ്വപ്നഭവനം ഉപേക്ഷിക്കുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട് ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുകയും ചെയ്തു. താരദമ്പതികള്‍ക്ക് സാമ്പത്തികക്ലേശമുണ്ടെന്നും അതിനാലാണ് വീട് വില്‍ക്കുന്നതെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ചര്‍ച്ചകള്‍ പരിധിവിട്ടപ്പോള്‍ താരങ്ങളുടെ ഔദ്യോഗിക ഉറവിടത്തില്‍ നിന്നു തന്നെയാണ് യഥാര്‍ഥ കാരണം പുറത്തുവന്നത്.

Exit mobile version