ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; കുഞ്ഞിനെ നഷ്ടപ്പെട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

എന്നാല്‍ കുഞ്ഞിനെ യുവതിയ്ക്ക് ഉദരത്തില്‍ വെച്ചുതന്നെ നഷ്ടമായി. ഇതിന് പിന്നാലെ യുവതിയുടെ പങ്കാളിയും അവരെ ഉപേക്ഷിച്ചു

work-at-home-

ലണ്ടന്‍: ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. ഇംഗ്ലണ്ടിലെ എസെക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന 34 കാരിക്കാണ് സ്ഥാപനത്തില്‍ നിന്നും ദുരനുഭവം ഉണ്ടായത്.

2021 മെയ് മാസത്തിലാണ് യുവതി ജോലിയില്‍ പ്രവേശിച്ചത്. വൈകാതെ തന്നെ യുവതി ഗര്‍ഭിണിയാവുകയായിരുന്നു. ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഗര്‍ഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപന മേധാവികള്‍ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

എന്നാല്‍ കുഞ്ഞിനെ യുവതിയ്ക്ക് ഉദരത്തില്‍ വെച്ചുതന്നെ നഷ്ടമായി. ഇതിന് പിന്നാലെ യുവതിയുടെ പങ്കാളിയും അവരെ ഉപേക്ഷിച്ചു. ഇതോടെ ആകെ തളര്‍ന്ന് പോയ യുവതി പിരിച്ചുവിട്ട സ്ഥാപന മേധാവികള്‍ക്കെതിരെ കോടതിയില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി യുവതിയ്ക്ക് നഷ്ടുപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ വിധിക്കുകയായിരുന്നു

മുന്‍പ് നിരവധി തവണ തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതിനാല്‍ ഗര്‍ഭാവസ്ഥയിലുള്ള തന്റെ കുഞ്ഞിന്റെ സുരക്ഷയെ മുന്‍ നിര്‍ത്തി യുവതി ജോലിചെയ്തിരുന്ന സ്ഥാപന മേധാവികളെ തന്റെ ആരോഗ്യ അവസ്ഥ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ആവശ്യം അധികാരികള്‍ നിഷേധിക്കുകയായിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞപ്പോള്‍ അധികാരികള്‍ തന്നെ ശകാരിച്ചതായും സ്ത്രീയും അമ്മയുമായ സ്ഥാപന മേധാവി യുവതിയെ കഴിവുകെട്ടവളെന്നും ഒന്നിനും കൊള്ളത്തവളുമായി ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു. പ്രസവാവധി നല്‍കില്ലെന്നും അതിനുള്ള അര്‍ഹത യുവതിയ്ക്ക് ഇല്ലെന്നുമാണ് സ്ഥാപന മേധാവി പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി.

ഗര്‍ഭിണി ആയതിന് ശേഷവും കമ്പനിയില്‍ ജീവനക്കാരിയായി നിലനിര്‍ത്തുന്നത് വഴി കമ്പനിയ്ക്ക് പ്രത്യേക ഗുണങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അറിയിച്ച് സ്ഥാപനത്തിന്റെ എച്ച് ആര്‍ മേധാവികള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നെങ്കിലും അധികാരികള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

Exit mobile version