‘സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ്’ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം ചരമവാർത്ത പ്രസിദ്ധീകരിച്ച് നാടുവിട്ടു; ഒടുവിൽ വില്ലനായി കൊവിഡ്! ഇപ്പോൾ അഴിക്കുള്ളിൽ

കേസുകളിൽ നിന്നും രക്ഷനേടാൻ സ്വന്തം ചരമവാർത്ത പ്രസിദ്ധീകരിച്ച് രാജ്യംവിട്ട യുവാവ് പിടിയിൽ. അമേരിക്കൻ യുവാവായ നിക്കോളാസ് അലവെർദിയൻ (34) ആണ് സ്‌കോട്‌ലാൻഡിൽ ജയിലിലായത്. സ്ത്രീപീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റങ്ങളിൽ നിക്കോളാസിന്റെ പേരിൽ യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ കേസുകളുണ്ടായിരുന്നു.

വീടിനു മുന്നിൽ നിന്ന് കാണാതായ നാലുവയസുകാരനെ അയൽവാസി ഫാത്തിമയുടെ അലമാരയിൽ മരിച്ച നിലയിൽ കണ്ടെത്തി; വായ മൂടിക്കെട്ടിയ നിലയിൽ!

ഇതിൽ നിന്നെല്ലാം രക്ഷനേടുവാനാണ് നിക്കോളാസ് സ്വന്തം ചരമവാർത്ത പ്രസിദ്ധീകരിച്ച ശേഷം രാജ്യംവിട്ടത്. ശേഷം പല പേരുകളിൽ സ്‌കോട്‌ലൻഡിൽ കഴിയുകയായിരുന്നു. യുഎസിൽ കേസുകളിൽ കുടുങ്ങിയതോടെ, താൻ ഗുരുതര രോഗബാധിതനാണെന്ന് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞ നിക്കോളാസ്, 2020 ഫെബ്രുവരി 29ന് ഓൺലൈനിൽ തന്റെ ചരമക്കുറിപ്പും പ്രസിദ്ധീകരിക്കുകയായിരുന്നു.

എന്നാൽ ഇത് തട്ടിപ്പാണെന്ന് പോലീസിനു വ്യക്തമായിരുന്നു. തുടർന്നു യുഎസിൽനിന്നു സ്‌കോട്ലൻഡിലേക്കു മുങ്ങിയ കക്ഷി ഡിസംബറിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോഴാണ് പിടിയിലായത്. ചികിത്സ തുടരാൻ അന്നു കോടതി ജാമ്യം അനുവദിച്ചു. ഇതിനിടെ ആശുപത്രിയിൽനിന്ന് മുങ്ങിയ പ്രതിയെ വ്യാഴാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ കോടതി ജാമ്യം നൽകാതെ ജയിലിലേയ്ക്ക് അയക്കുകയും ചെയ്തു. ഫെബ്രുവരിയിൽ നാടുകടത്തൽ നടപടികൾ തുടങ്ങിയേക്കുമെന്നാണ് വിവരം.

Exit mobile version