അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കാട്ടിൽ തള്ളി; 46-കാരനായ പ്രതിയെ പിടികൂടാൻ സമരങ്ങൾ അരങ്ങേറുമ്പോൾ, പ്രതിയെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് ഒരു കൂട്ടം സ്ത്രീകൾ!

ത്രിപുര: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ സ്ത്രീകൾ കൂട്ടം ചേർന്ന് തല്ലിക്കൊന്നു. 46കാരനെയാണ് കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ പ്രതി സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

5ാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നു വർഷത്തെ വിചാരണക്കൊടുവിൽ വിധി, പ്രതിയായ 102കാരന് 15 വർഷം തടവ്

തുടർന്ന് അവശയായ കുട്ടിയെ അവിടെ ഉപേക്ഷിക്കുകയായിരുന്നു. കൊലക്കേസിൽ എട്ട് വർഷ൦ കഠിന തടവ് ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊലക്കേസ് പ്രതിയോടൊപ്പമാണ് പെൺകുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഗണ്ഡച്ചേര – അമർപൂർ ഹൈവേ ഉപരോധിച്ച് പ്രകടനം നടത്തി.

ഇതിനിടെയാണ് ഒരു സംഘം സ്ത്രീകൾ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിടുകയും മർദിക്കുകയും ചെയ്തത്. സ്ത്രീകളുടെ കൂട്ടം ചേർന്നുള്ള മർദനത്തിൽ പ്രതി അബോധാവസ്ഥയിലായി. ശേഷം പ്രതിയെ ആശുപ്രതിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പിന്നീട് പ്രതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version