കൊവിഡ് 19; ഇറ്റലിയില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് ആളുകളുമായി ഇടപഴകുന്നതിന് വിലക്ക്, പതിനൊന്ന് പ്രവിശ്യകള്‍ അടച്ചു

റോം: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ഇറ്റലി. ഏറ്റവും കൂടതല്‍ വൈറസ് ബാധിതരുള്ള ലൊംബാര്‍ഡി ഉള്‍പ്പെടെ പതിനൊന്ന് പ്രവിശ്യകള്‍ ഇറ്റലി അടച്ചു. ഇതിനു പുറമെ ഇവിടുത്തെ പത്ത് ലക്ഷത്തോളം പേര്‍ക്ക് ആളുകളുമായി ഇടപഴകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്. ഇന്നലെ മാത്രം അമ്പതിലേറെ ആളുകളാണ് വൈറസ് ബാധ മൂലം മരിച്ചത്. നാലായിരത്തോളം പേര്‍ക്കാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇന്ന് മുതല്‍ അടുത്ത മാസം മൂന്നുവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും ഇറ്റലിയാണ്. കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു.

Exit mobile version